Wednesday, September 3, 2008

ഞാന്‍. 1996 മേയ് 24

അന്ന് ഞങ്ങള്‍ പിറന്നു . നഗ്നമായി ലോകം ഞങ്ങളെയും ഞങ്ങല്‍ ലോകത്തെയും കണ്ടു. നടക്കാന്‍ ആയപ്പോളെക്കുംആരോ എനിക്ക് റോസാപൂക്കള്‍ എറിഞ്ഞു തന്നു . അതിന്‍റെ മുള്ളുകള്‍ വലിച്ചെറിഞ്ഞു ഇതളുകള്‍ അവള്ക്ക് നല്കി. അന്ന് ഞങ്ങള്ക്ക് കൌമാരം പിറന്നു . പിന്നെയും ഞങ്ങല്‍ മുന്നോട്ടു പോയി. പിന്നീട് എനിക്ക് മാത്രം യൌവനം പിറന്നപ്പോള്‍ ഞാന്‍ എന്റെ ഹൃദയവും അവള്ക്ക് നല്കി. ഞാന്‍ വലിച്ചെറിഞ്ഞ മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് ഞാന്‍ പോകുന്നതെന്ന് അറിയുന്നുണ്ടയില്ല. അപ്പോഴേക്കും അവളുടെ കയ്യിലെ ഇതളുകള്‍ വാടിയിരുന്നു. വാടിയ ഇതളുകളില്‍ ഞാന്‍ എന്‍റെ മാത്രം വാര്‍ദ്ധക്യം കണ്ടു. പിന്നീട് എന്‍റെ കയ്യില്‍ ഊന്നു വടിയായി. ഊന്നുവടിയുമായി ഞാന്‍ ഒരുപാടലഞ്ഞു . പിന്നീട് മരിക്കാനായി നോക്കിയപ്പോള്‍ ആണ് മനസ്സിലായത് , എനിക്ക് മറിക്കാന്‍ എന്‍റെ കയ്യില്‍ ഹൃദയമില്ല എന്ന്. അന്ന് അവള്‍ എനിക്ക് ഒരു സമ്മാനം തന്നു. കൌമാരത്തില്‍ ഞാന്‍ നല്കിയ രോസപൂകളും യൌവനത്തില്‍ ഞാന്‍ നല്കിയ എന്‍റെ ഹൃദയവും. രണ്ടും വാടി കരിഞ്ഞിരിക്കുന്നു.

ഇനി എനിക്ക് മരിക്കാം. നിങ്ങള്ക്ക് എന്‍റെ സവ കല്ലറയില്‍ വെയ്ക്കാന്‍ വാടിയ രോസപൂവിതലുകള്‍ തരാം

No comments: